തിരുവല്ലം: വീണ്ടും കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് കുമാറെന്ന യുവാവാണ് കസ്റ്റിഡയിലിരിക്കെ ഇന്നു രാവിലെ മരിച്ചത്.തിരുവല്ലം പോലിസ് സ്റ്റേഷനിൽ ആണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദമ്പതികളെ കൈയേറ്റം ചെയ്ത കേസിലാണ് നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാറടക്കം അഞ്ചു പേരേ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾക്കു നെഞ്ചുവേദന അനുഭവപ്പെട്ടു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതമാണെന്നു ഡോക്റ്റർ സംശയം പ്രകടിപ്പിച്ചു. തുടർന്നു മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 11 മണിയോടെ മരണം സംഭവിച്ചു.
കസ്റ്റഡിയിൽ പൊലീസ് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പരാതിയെത്തുടർന്ന് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്കു കൈമാറും.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.