കഴിഞ്ഞ ദിവസം വൈകിട്ട് 6 ഓടെയാണ് സംഭവം. നെടുമങ്ങാട് ബിവറേജിന് മുന്നില്‍ ലോട്ടറി വില്പന നടത്തുന്ന രാജലക്ഷ്മിയെ നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി മദ്യപിച്ച് അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് രാജലക്ഷ്മി വിവരമറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ എസ്.ഐയെ കണ്ടപ്പോള്‍ ഷാഫി ആക്രമണകാരിയായി. എസ്ഐ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇടുപ്പില്‍ കരുതിയ കത്തിയെടുത്ത് വീശുകയായിരുന്നു.
ഷാഫിയുടെ കൈയില്‍ നിന്ന് കത്തി പിടിച്ച് വാങ്ങുന്നതിനിടെയാണ് എസ്.ഐയുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.