ബീമാപള്ളിയിൽനിന്നും കടലിൽ മത്സ്യ ബന്ധനത്തിന് പോയവരുടെ കമ്പ വലയിലാണ് സ്രാവ് കുരുങ്ങിയത്. മത്സ്യതൊഴിലാളികൾ സ്രാവിനെ തള്ളി മാറ്റിയും പ്ലാസ്റ്റിക് വടം ഉപയോഗിച്ച് കെട്ടിവലിച്ചും തീരക്കടലിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ചെകിളയിൽ മണൽ കയറിയതിനെ തുടർന്നാണ് സ്രാവിന്റെ ജീവൻ നഷ്ടമായത്. റവന്യൂ ഉദ്യേഗസ്ഥരും മൃഗസംരക്ഷണ ഉദ്യേഗസ്ഥരും വനം വകുപ്പ് ഉദ്യേഗസ്ഥരും സ്ഥലത്തെത്തി. ഇവർ പരിശോധിച്ച് മരണം ഉറപ്പാക്കി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിടും. മണ്ണുമാന്തി യന്ത്രം ഉൾപ്പടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമെ കൂറ്റൻ സ്രാവിനെ കുഴിച്ചിടാൻ കഴിയുകയുള്ളൂ.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.