അതേസമയം എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ പ്രഥമാധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഇവര്‍ക്ക് കൈറ്റ് വിക്ടേഴ്സിലൂടെ ഓണ്‍ലൈന്‍ ക്ലാസ് നടത്തും. ഓണ്‍ലൈന്‍ പഠനം മൂലമുണ്ടാകുന്ന സമ്മര്‍ദം ലഘൂകരിക്കാന്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ തുടരും. എല്ലാ സ്കൂളുകളും കൊവിഡ് നിയന്ത്രണങ്ങല്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും എല്ലാ അധ്യാപകരും സ്കൂളില്‍ എത്തുകയും വേണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. സ്കൂളുകളിലെ ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കും.
സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിച്ചിടാന്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാളെ മുതല്‍ കൂടുതല്‍ സ്കൂളുകലില്‍ വാക്സിനേഷന് സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആദ്യ ദിനത്തില്‍ 125 സ്കൂളുകളിലെ വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അഞ്ഞൂറില്‍ കൂടുതല്‍ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്കൂളുകളെ തിരഞ്ഞെടുത്താണ് വാക്സിനേഷന് നടത്തുന്നത്. അത് പൂര്‍ത്തിയായ ശേഷം മറ്റ് സ്കൂളുകളില്‍ വാക്സിനേഷന് സെഷനുകള്‍ ആലോചിക്കുമെന്നും മന്ത്രി വ്യക്താക്കി. മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാക്സിനേഷന് കേന്ദ്രം മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.