പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലായി നാല് മാസത്തിനിടെ അഞ്ച് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. മരിച്ച പെൺകുട്ടിയുടെ വീട് റൂറൽ എസ്.പി സന്ദർശിച്ചു. ഊരുകൂട്ടങ്ങളിൽനിന്ന് വിവരം ശേഖരിച്ചു. ഊരിന് പുറത്തുനിന്ന് എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിച്ചത്. പട്ടികജാതി വകുപ്പിനെതിരെയും പരാതി ഉയർന്നു. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനശേഷം എസ്.പി പറഞ്ഞു. സ്കൂൾ തലം മുതൽ ആൺ-പെൺ ഭേദമന്യേ ബോധവത്കരണം നൽകും. പൊലീസ് വനം, പട്ടികജാതി ക്ഷേമ വകുപ്പുകളുമായി ചേർന്നാണ് ബോധവത്കരണം നടത്തുക. ഊരുകളിൽ സി.സി.ടി.വി ഉൾപ്പെടെ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായാണ് വിവരം.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.