ആറ്റിങ്ങൽ: മധ്യവയസ്‌കനെ വീടുകയറി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കടയ്ക്കാവൂര്‍ തെക്കുഭാഗം റാപ്പനം ക്ഷേത്രത്തിനു സമീപം നന്ദനം വീട്ടില്‍ അജു (36) തെക്കുംഭാഗം റാപ്പനം വീട്ടില്‍ സജിത്ത് (36) തെക്കുംഭാഗം കയര്‍ ഗോഡൗണിനു സമീപം തുണ്ടുവിള വീട്ടില്‍ അജീഷ് (36) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. തെക്കുംഭാഗം കണ്ണാടി കടവ് റാപ്പാനം വീട്ടില്‍ ലിജുവിനെയാണ് മര്‍ദിച്ചത്. തെക്കുംഭാഗം ജങ്ഷനുസമീപമുണ്ടായ ഗതാഗതക്കുരുക്കിനിടെ, പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ ലിജു മറികടന്നെന്നാരോപിച്ച് തര്‍ക്കം നടന്നു. തുടര്‍ന്ന്, രാത്രിയോടെ പ്രതികള്‍ മാരകായുധവുമായി ലിജുവിന്റെ വീട്ടിലെത്തി വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.