നല്ല മഴക്കാലമായിട്ടുപോലും ഒന്നിലധികംപേർ ഇവിടെ താമസിച്ചിരുന്നതിന്റെ ശേഷിപ്പുകളുമുണ്ട്. മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. പാറ പൊട്ടിക്കുന്നതിനുള്ള വലിയ ചുറ്റികകൾ, കമ്പിപ്പാരകൾ, വെള്ളം വറ്റിക്കുന്നതിനുള്ള ചെറിയ മോേട്ടാറുകൾ എന്നിവയും ഇവിടെനിന്നു കണ്ടെടുത്തു. വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ്ഡിന്റെ അരക്കിലോമീറ്റർ അകലെയാണ് ഖനനം നടത്തിയിരിക്കുന്നത്. ഖനനം നടന്നൂയെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ വനംവകുപ്പ് വാച്ചർമാരെ പിൻവലിച്ചതിലും ദുരൂഹതയുള്ളതായി ആരോപണമുണ്ട്.
വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയധികം ആധുനിക സൗകര്യങ്ങളോടെ വൈഡൂര്യഖനനം നടക്കില്ലെന്ന് ആക്ഷേപം ഉയരുന്നു. നേരത്തെയും ഇവിടെ വൈഡൂര്യഖനനം നടത്തിയ സംഭവത്തിൽ ആറുപേരെ അറസ്റ്റുചെയ്തിരുന്നു. അന്നും വനപാലകരുടെ സഹായത്തോടെയാണ് സംഘം ഖനനം നടത്തിയത്. കുറ്റക്കാരെന്നു കണ്ടെത്തിയ ജീവനക്കാരെ സ്ഥലംമാറ്റുക മാത്രമാണ് അന്ന് ചെയ്തത്. കനത്ത മഴയായതിനാൽ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളെ ഇപ്പോൾ പിൻവലിച്ചുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഖനനം നടത്തി പിടിക്കപ്പെട്ട പ്രതികളെയും ചോദ്യംചെയ്യുന്നുണ്ട്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.