
കഴിഞ്ഞ ആറിന് രാത്രി സുഹൃത്തിനെ കാണാന്‍ ചാത്തന്നൂര്‍ ചേനമത്ത് അമ്പലത്തിന് സമീപമുളള സുഹൃത്തിന്റെ വീട്ടിലെത്തിയ നെടുങ്ങോലം സ്വദേശിയായ സംഗീത് പിളളയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥലത്തിരുന്ന മദ്യപിക്കുന്ന പ്രതികളെ കണ്ട് പിന്തിരിഞ്ഞ് പോകാന്‍ ശ്രമിച്ച യുവാവിനെ ഇവര്‍ മദ്യലഹരിയില്‍ അസഭ്യം വിളിച്ചു. ഇതിനെ ചോദ്യം ചെയ്ത യുവാവുമായി വാക്കേറ്റമുണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ ഇവര്‍ കൈവശമിരുന്ന ബിയര്‍കുപ്പികള്‍ ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് യുവാവിന്റെ നെഞ്ചില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇയാള്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിന്റെ പരാതിയെ തുടര്‍ന്ന് ആക്രമികളെ ഊറാന്‍വിള നിന്നും പോലീസ് പിടികൂടി. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന് ജോണിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ ആശാ വി രേഖ, എ.എസ്സ്.ഐ മാരായ ബിജൂ, സുജിത്ത് സിപിഒ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്യ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.