ഭാര്യാപിതാവും നെടുമങ്ങാട് മഞ്ചയിൽ താമസക്കാരനുമായ സലീമിനെയാണ് പാറക്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അൻഷാദും ഭാര്യയുമായി കഴിഞ്ഞ കുറെ നാളുകളായി അകന്നുകഴിഞ്ഞു വരുകയായിരുന്നു. മക്കളെ കാണുന്നതിനായി അൻഷാദ് ഇടയ്ക്കിടെ ഭാര്യ വീട്ടിൽ വരുമായിരുന്നു. അൻഷാദിന്റെ ഭാര്യ ഇടുക്കിയിൽ ജോലിക്ക് പോയത് സലീം പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിച്ച് ഇക്കഴിഞ്ഞ 19-ാം തിയതി വൈകി 6 മണിയോടുകൂടി മക്കളെ കാണാനെത്തിയ ഇയാൾ ചീത്തവിളിച്ചുകെണ്ട് സമീപത്തുനിന്നും കരിങ്കൽ കഷണമെടുത്ത് സലീമിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സലീമിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്ഴെറ നിർദ്ദേദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറും എസ്ഐ സുനിൽ ഗോപിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.
നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്ഴെറ നിർദ്ദേദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറും എസ്ഐ സുനിൽ ഗോപിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.