
വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. പ്രണവും സുഹൃത്തുക്കളും ഉൾപ്പെട്ട 11 അംഗ സംഘം വെള്ളായണി കായലിൽ പമ്പ് ഹൗസിന് സമീപം കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ പ്രണവ് കായലിൽ മുങ്ങി താഴുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് പൊലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് വെള്ളായണി കായലിൽ നിന്ന് പ്രണവിൻറെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. പാപ്പനംകോട് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്നു പ്രണവ്. മൃതദേഹം നേമം ശാന്തിവിള താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നേമം പൊലീസ് കേസെടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.