
എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും യുവാവ് മടങ്ങിയില്ല. വെള്ളിയാഴ്ച വധുവിന്റെ അനുജത്തിയായ യുവതിയെയും അമ്മയെയും കൂട്ടി കാറിൽ ഷോപ്പിങ്ങിനായി തിരുവല്ല നഗരത്തിലെത്തി. ഇവിടെ ഇരുവരെയും റോഡിലിറക്കിയ ശേഷം കാർ പാർക്ക് ചെയ്യാനായി പോയി. യുവതിയും അമ്മയും കുരിശു കവലയിലെ ജൂവലറിയിലേക്കും കയറി. ഇതിനിടയിൽ സമീപത്തെ കംപ്യൂട്ടർ കഫെയിൽ വരെയെന്ന് പറഞ്ഞ് പെൺകുട്ടി അമ്മയുടെ അടുത്തുനിന്ന് ജൂവലറിക്ക് പുറത്തേക്ക് പോയി. ഏറെ കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ അമ്മ മകളെ മൊബൈൽ ഫോണിൽ വിളിക്കാൻ
ശ്രമിച്ചപ്പോൾ സ്വിച്ചോഫായിരുന്നു. പെൺകുട്ടിക്ക് 19 വയസുണ്ട്. പെണ്‍കുട്ടിയെ കാണാതായതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്. തിരുവല്ല പൊലീസിന് പരാതി ലഭിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെടുമങ്ങാട് പൊലീസിന് വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്. ഇയാൾ നേരത്തെ ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയോ എന്നും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈൽ ഫോൺ തിരുവല്ലയിൽ വച്ച് ആണ് അവസാനമായി പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ഓഫ് ആയിരുന്നതിനാൽ സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതൽ പരിശോധന ആവശ്യമായി വരും എന്നും പോലീസ് പറഞ്ഞു.
വിവാഹത്തിന് എത്തിയ ഇയാൾ വീട്ടിലുള്ളവരും ബന്ധുക്കളുമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനാൽ ഒരു തരത്തിലുള്ള സംശയവും ഉണ്ടായില്ല . ഇതിനാല്‍ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.