നാസിമിന്റെ ഉപയോഗത്തിലുണ്ടായിരുന്ന ടിപ്പർ ലോറി ഉടമയായ ഫസിലുദ്ദിന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ വാഹന വിൽപന കരാർ ഉണ്ടാക്കി സതീഷിനു വിറ്റ് 280000/- രൂപ വാങ്ങുകയും അതിനുശേഷം ഉടമ്പടി പ്രകാരം 180000/- രൂപ സി സി ആയി ബാങ്ക് വഴി അടപ്പിക്കുകയും സിസി അടച്ചിട്ടും ഒറിജനൽ ആർ സി ബുക്കും ഇൻഷ്വറൻസും നല്കാതെ വിശ്വാസവഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്.
നെടുമങ്ങാട്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാനാസിം. നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്‌തു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.