
ഒന്നാം പ്രതി പിങ്കിയും പരാതിക്കാരന്റെ അനുജനും തമ്മിൽ റോഡിൽ വച്ച് ഗതാഗതതടസ്സം സംബന്ധിച്ചുണ്ടായ വഴക്കിനെ തുടർന്നാണ് സുനിൽ കുമാറിന്റെ വീടിനുനേരെ ബോംബെറിഞ്ഞത്. കഴിഞ്ഞമാസം 21-ാം തിയതി രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. സുനിൽ കുമാറിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുരേഷ് കുമാർ, എഎസ്ഐ വിജയൻ, പോലീസുകാരായ പ്രസാദ് ആർ ജെ, ബിജു ആർ, സനൽരാജ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ ചെയ്തത്.
നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുരേഷ് കുമാർ, എഎസ്ഐ വിജയൻ, പോലീസുകാരായ പ്രസാദ് ആർ ജെ, ബിജു ആർ, സനൽരാജ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ ചെയ്തത്.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.