സംഭവദിവസം രാത്രി 12 മണിയോടുകൂടി പുലിപ്പാറയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതിനും കരുപ്പൂര് പനങ്ങോട്ടേല സ്വദേശി ആദർശിനേയും സുഹൃത്ത് സുജിത്തിനേയും അന്നേദിവസം രാത്രി 07.30 മണിയോടുകൂടി പനങ്ങോട്ടേല ജംഗ്ഷനു സമീപം വച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും ആദർശിന്റെ ബുള്ളറ്റ് വെട്ടിയും കുത്തിക്കീറി സമീപത്തെ തോട്ടിൽ തള്ളിയിട്ട് നശിപ്പിക്കുയും ചെയ്തതിനാണ് ഇവർ പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അനീഷും രതീഷും. അനീഷ് ഗുണ്ടാ ആക്റ്റ് പ്രകാരം കരുതൽ തടങ്കലിൽ കിടന്നിട്ടുള്ളയാളാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാൾ ഇന്നലെ പിടിയിലായിരുന്നു.
നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദിന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീജിത്ത്, എ എസ് ഐ പ്രകാശ്, പോലീസുകാരായ ശ്രീജിത്ത്, സനൽ രാജ്, ഡ്രൈവർമാരായ അനില്ഴകുമാർ, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുകവാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Bh




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.