Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വട്ടിയൂർക്കാവ് നിയോജകമണ്ഡലം കോവിഡ് ഹെൽപ് ഡെസ്‌ക് തുറന്നു

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ നിയോജകമണ്ഡലത്തിലെ കോവിഡ് 19 ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും പേരൂർക്കട ജില്ലാ ആശുപത്രിക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകുന്ന ഐസിയു ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കോവിഡ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. 9633841845, 9633841844 എന്നീ നമ്പറുകളിലാണ് ഹെൽപ് ലൈൻ സേവനം ലഭ്യമാക്കുക. ശാസ്തമംഗലം ജംഗ്ഷനിലെ മൂകാംബിക സ്‌കൂൾ ബിൽഡിംഗിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരാണ് ഹെൽപ് ഡെസ്‌ക് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്.

 


നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകൾ കേന്ദ്രീകരിച്ചും പ്രത്യേകം സന്നദ്ധ സംഘങ്ങൾ കോവിഡ് രോഗികളുടെ പരിരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിലെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് മെഡിസിൻ ചലഞ്ചിലൂടെ സമാഹരിച്ച അവശ്യമരുന്നുകളുടെയും സാനിട്ടൈസർ, മാസ്‌ക്, പൾസ് ഓക്‌സി മീറ്ററുകൾ തുടങ്ങിയവയും ഇവർക്ക് വി.കെ.പ്രശാന്ത് എം.എൽ.എ. കൈമാറി. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റ് കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് വാങ്ങി നൽകിയ ആംബുലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബാബു അമ്പാട്ട് കൈമാറി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ.എസ്. റീന, കൗൺസിലർമാരായ ടി.പി.റിനോയ്, എസ്. മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് പോസിറ്റീവായവർക്ക് ഉൾപ്പെടെ ഹെൽപ് ഡെസ്‌കിന്റെയും മെഡിക്കൽ സംഘത്തിന്റെയും സേവനം ലഭ്യമാകും. രോഗാവസ്ഥ കൂടുതൽ സങ്കീർണമാകാതെ നോക്കുന്നതിന് വീട്ടിൽതന്നെ പരിചരണം ലഭ്യമാക്കുകയാണ് ഹെൽപ് ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. രോഗം ബാധിച്ചു കഴിയുന്നവരുടെ രക്തത്തിലെ ഓക്‌സിജൻ നിരക്ക് ഉൾപ്പെടെ പരിശോധിച്ച് വീട്ടിൽ വച്ചുതന്നെ ചികിൽസ ലഭ്യമാക്കാവുന്നവർക്ക് അത് നൽകും. ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയുള്ളവരെ ജില്ലാ കളക്ടറുടെ കോവിഡ് വാർ റൂമുമായി ബന്ധപ്പെട്ട് അതിനാവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.

എൽഐസി സിബിഒ രണ്ട് ബ്രാഞ്ച് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങളും പിപിഇ കിറ്റുകളും ജില്ലാ പഞ്ചായത്ത്, നഗരസഭ, വട്ടിയൂർക്കാവ് നിയോജകമണ്ഡലം ഹെൽപ് ഡെസ്‌ക് എന്നിവിടങ്ങളിലേക്ക് സംഭാവന ചെയ്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments