നെടുമങ്ങാട്: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് റിമാന്‍ഡില്‍. നെടുമങ്ങാട് കോടതിയാണ് ഉണ്ണിരാജനെ റിമാന്‍ഡ് ചെയ്തത്. കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണി രാജന്റെ അമ്മയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭാര്യ പ്രിയങ്കയെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നു പോലിസ് പറഞ്ഞു. ഉണ്ണി രാജനെതിരേ ഭാര്യാ സഹോദരന്‍ വിഷ്ണു വട്ടപ്പാറ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
നിലവില്‍ ഗാര്‍ഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകള്‍ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും പൊലീസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഇപ്പോഴും കൊവിഡ് പൊസിറ്റിവായി കറുകുറ്റിയിലെ വീട്ടില്‍ ചികിത്സയിലാണ്. വരുന്ന ആഴ്ചയോടെ മാത്രമെ അവരുടെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാകൂ. തുടര്‍ന്ന് ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നെടുമങ്ങാട് കോടതിയില്‍ നിന്ന് റിമാന്‍ഡിലായ ഉണ്ണി പി രാജന്‍ ദേവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
2019ലായിരുന്നു തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. സ്ത്രീധനത്തിനായി ഉണ്ണി രാജയുടെ കുടുംബം പ്രിയങ്കയെ ഉപദ്രവിച്ചിരുന്നു. പല ആവശ്യം പറഞ്ഞ് ഉണ്ണിരാജന്‍ മൂന്ന് ലക്ഷം രൂപ പ്രിയങ്കയില്‍ നിന്ന് വാങ്ങി. കഴിഞ്ഞ ദിവസം പ്രിയങ്കയെ അങ്കമാലിയിലെ വീട്ടില്‍ കയറ്റാതെ രാത്രി ഉടനീളം വീടിന് പുറത്ത് നിര്‍ത്തിയിരുന്നു.
ഉണ്ണി രാജന്‍ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങള്‍ വട്ടപ്പാറ പോലിസിന് കുടുംബം കൈമാറിയിട്ടുണ്ട്. വെമ്ബായത്തെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. ഇതിന് തലേ ദിവസം വട്ടപ്പാറ പോലിസില്‍ ഉണ്ണിക്കെതിരേ പ്രിയങ്ക പരാതി നല്‍കിയിരുന്നു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.