പിണറായി വിജയൻ രണ്ടാം സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും. വൈകുന്നേരം പതിവു പത്രസമ്മേളനത്തില്‍ ഈ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് പലസൂചനകളും ലഭ്യമായിട്ടുണ്ടെങ്കിലും ഒഔദ്യോഗിക പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കുന്നു. ബുധനാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വകുപ്പു സംബന്ധിച്ച തീരുമാനം ആയ ശേഷം എല്ലാ മന്ത്രിമാരേയും വ്യക്തിപരമായി അറിയിക്കുകയും ചെയ്തു. എല്‍ഡിഎഫിലെ പ്രബല പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും വളരെ ഉദാരമായ സമീപനമാണ് ചെറു പാര്‍ട്ടികളോട് ഉണ്ടായതെന്ന് ലഭ്യമായ സൂചനകള്‍ തെളിയിക്കുന്നു. പിണറായിയുടെ ആദ്യമന്ത്രി സഭയില്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ രാഷ്ട്രീയ കക്ഷികള്‍ വച്ചു മാറിയിട്ടുണ്ട്.

ലഭ്യമായ സൂചനകള്‍ അനുസരിച്ച് മന്ത്രിമാരുടെ വകുപ്പു വിഭജനം ഇങ്ങനെയാണ്
പിണറായി വിജയൻ - പൊതുഭരണം, ആഭ്യന്തരം വിജിലൻസ്,ഐടി, ആസൂത്രണം മെട്രോ
കെ എൻ ബാലഗോപാൽ - ധനകാര്യം
പി രാജീവ് - വ്യവസായം
വീണ ജോർജ് - ആരോഗ്യം
വി.ശിവൻകുട്ടി - വിദ്യാഭ്യാസം
ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസം
റിയാസ് മുഹമ്മദ് - പൊതു മരാമത്തു, ടൂറിസം
വി എൻ വാസവൻ - സഹകരണം, രജിസ്ട്രെഷൻ
എൻ വി ഗോവിന്ദൻ - തദ്ദേശ സ്വയംഭരണം, എക്‌സൈസ്
കെ രാധാകൃഷ്ണൻ - ദേവസ്വം, പിന്നോക്കക്ഷേമം
കെ രാജൻ - റവന്യൂ
കെ കൃഷ്ണൻകുട്ടി - വൈദ്യുതി
സജി ചെറിയാൻ - ഫിഷറീസ്, സാംസ്‌കാരികം
പി പ്രസാദ് - കൃഷി
ജി ആർ അനിൽ - ഭക്ഷ്യം
ജെ ചിഞ്ചുറാണി - മൃഗസംരക്ഷണം, ക്ഷീര വികസനം
വി അബ്ദുറഹുമാൻ - ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
റോഷി അഗസ്റ്റിൻ - ജലവിഭവ വകുപ്പ്
ആന്റണി രാജു - ഗതാഗതം
അഹമ്മദ് ദേവർകോവിൽ - തുറമുഖം, മ്യൂസിയം
എ കെ ശശിന്ദ്രൻ - വനം.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.