Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നൂറ്റിയിരുപതോളം കുടുംബങ്ങൾ മഴ കനത്താൽ ഭീതിയിലാണ്

പത്താംകല്ല്: കിള്ളിയാറിന്റെ കരയിൽ താമസിക്കുന്ന നൂറ്റിയിരുപതോളം കുടുംബങ്ങൾ മഴ കനത്താൽ ഭീതിയിലാണ്. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡിലെ പന്തടിക്കളം നിവാസികളാണ് കാലാകാലങ്ങളായി ഈ ദുരിതമനുഭവിക്കുന്നത്. സംരക്ഷണ ഭിത്തിയില്ലാത്ത കിള്ളിയാറിന്റെ തീരത്തുകൂടിവേണം ഇവർക്ക് വീടുകളിലേക്ക് പോകാൻ. മഴക്കാലത്ത് ജീവൻ പണയംവച്ചാണ് ഇവർ ഇതുവഴി പോകുന്നത്.

2013 ലെ ശക്തമായ മഴയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു. രണ്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സംഭവത്തിനു ശേഷം നടപ്പാത വീതികൂട്ടാനും കമ്പിവേലികെടി സുരക്ഷിതമാക്കണമെന്നുമുള്ള ആവശ്യം ഇതുവരെയും നാപ്പാക്കിയിട്ടില്ല. 

കുട്ടികൾ പഠനത്തിനുപോയി തിരികെ വരുന്നതുവരെ വീട്ടുകാർ പേടിയോടെയാണ് കഴിയുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വാർഡ് കൗൺസിലറിന് നിവേദനം നൽകുകയും കൗൺസിലർ പി രാജീവ് നെടുമങ്ങാട് എംഎൽഎയും ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ ജിആർ അനിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.. അടിയന്തിര നടപടിയുണ്ടാകുമെന്നാണ് പന്തടിക്കളം നിവാസികളുടെ പ്രതീക്ഷ.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments