Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് 45 വയസിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും. സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്ന്് എറണാകുളത്തെത്തും. രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. സ്വകാര്യ ആശുപത്രികളിലും വാക്സീന്‍ വിതരണം തുടങ്ങുന്നു. 


വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ശുഭവാര്‍ത്ത. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്സീന്‍ ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളം വിമാനത്താവളത്തിലെത്തിക്കും. സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് എത്തുന്നത്. തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.

ഈ വിഭാഗത്തിലുളള ഗുരുതര രോഗികള്‍ക്കാണ് ആദ്യ പരിഗണന. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സീന്‍ നല്കും. വിതരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇന്നത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം പൊതു ജനങ്ങള്‍ക്ക് നൽകും. അതേസമയം സ്വകാര്യമേഖലയും വിതരണത്തിന് തയാറെടുക്കുന്നു.

എറണാകുളത്ത് അപ്പോളോ അഡ് ലക്സ് ആശുപത്രിയില്‍ കുത്തിവയ്പ് തുടങ്ങി. 5000 ഡോസ് വാക്സീന്‍ ലഭിച്ച ഇവിടെ ഇന്നുമുതല്‍ പ്രതിദിനം 150 പേര്‍ക്ക് വീതം കുത്തിവയ്പ് നല്കും. 1250 രൂപയാണ് ഈടാക്കുന്നത്, മററ് ചില സ്വകാര്യ ആശുപത്രികളിലും ഉടന്‍ വാക്സിനേഷന്‍ തുടങ്ങും.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments