വെള്ളാങ്കോട് കശുവണ്ടി ഫാക്ടറിയിൽ കള്ളനോട്ട് ഇരിക്കുന്നതായി അരുമന എസ്. ഐ മഹേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കശുവണ്ടി ഫാക്ടറി ഉടമ ജെറാൾഡ് ജബയെ ചോദ്യം ചെയ്യ്തപ്പോഴാണ് പണം സിന്ധു കൊണ്ട് വച്ചതാണെന്ന് അറിയാൻ സാധിച്ചത്. ഉടൻ തന്നെ സിന്ധുവിനെ തക്കല ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷമായി കൊട വിളാകത്തും മൂന്നു മാസമായി പളുകൽ സിഎസ്ഐ ചർച്ചിന് സമീപം പമ്പാ അസോസിയേറ്റ് എന്ന ഫിനാൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.
തിരഞ്ഞെടുപ്പിന് മുൻപാണ് പണം കശുവണ്ടി ഫാക്ടറിയിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചത്. ഈ പണം താൽക്കാലികമായി ഇവിടെ സൂക്ഷിക്കണമെന്നും നിങ്ങൾക്കുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞാണ് സിന്ധു പണം അവിടെ സൂക്ഷിച്ചത്.ലോൺ വാങ്ങി തരാം എന്ന് പറഞ്ഞു സിന്ധു 19 പേരുടേ കൈയിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി.
സിന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു വെന്ന വിവരം അറിഞ്ഞതോടെ നിരവധി പേർ അരുമന പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടുണ്ട്. തക്കല ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.