പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരും പരിശോധനയ്‌ക്ക് വിധേയരാകണമെന്നാണ് ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിനുശേഷം കലക്ടർമാരുടെ അഭ്യർഥന. ഇവർ അടിയന്തരമായി തൊട്ടടുത്തുള്ള പിഎച്ച്സിയിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് അടിയന്തരമായി കോവിഡ‍്ടെസ്റ്റ് ചെയ്യണം. ചുമയോ പനിയോ ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം പരിശോധിക്കണം.
എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വീടുകളിൽനിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവരും പരിശോധിക്കണം. ഫലം വരുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകരുത്. ഫലം നെഗറ്റീവാണെങ്കിലും രോഗലക്ഷണമുള്ളവർ നിർബന്ധമായും മറ്റുള്ളവരിൽനിന്ന് അകന്ന് കഴിയണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും നിർബന്ധമായും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കണം. വളന്റിയർമാർക്ക് ആർടിപിസിആർ ടെസ്റ്റ് പ്രത്യേകമായി ഏർപ്പെടുത്താനും തീരുമാനമായി.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളിൽ കർശന ജാഗ്രതാ നടപടി ആരംഭിച്ചത്. രോഗ വ്യാപനം തടയാൻ കൂടുതൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾ തയാറാകണം. മാസ്‌ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നീ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. കോവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കാൻ സെക്ടറൽ മജിസ്‌ട്രേട്ടുമാർക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.