ഏപ്രിൽ 9ന് രാത്രി പളളിപ്പുറത്ത് വച്ചാണ് മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ ഒരു സംഘം ആക്രമിച്ചത്. കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണ, ഡ്രൈവർ അരുൺ എന്നിവരെ തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പള്ളിപ്പുറം, പെരുമാതുറ, നെടുമങ്ങാട് പ്രദേശങ്ങളിലുള്ള അഞ്ചു പേരാണ് കസ്റ്റഡിയിലുള്ളത്.
ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രാഥമിക വിവരം. പ്രതികൾ എത്തിയെന്നു കരുതുന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. ഒരു വാഹനം കണ്ടെത്താനുണ്ട്. റൂറൽ എസ്.പി. മധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 6 പ്രതികൾ ഒളിവിലാണ്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.