ആയിരൂർ സ്വദേശി വിഷ്ണു സതീശന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റിൽ ചെയ്തത്. വിഷ്ണുവിന് സിംഗപ്പൂരിലേക്ക് പോകാനുള്ള വീസ സംഘടിപ്പിച്ച് നൽകാമെന്നു പറഞ്ഞ് പലതവണയായി ഇരുപതിനായിരം രൂപ കൈക്കലാക്കിയ ശേഷം രൂപയോ വീസയോ നൽകാതെ മുങ്ങി നടക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. വർക്കല ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നിർദേശാനുസരണം ആയിരൂർ പോലീസ് ഇൻസ്‌പെക്ടർ ഗോപകുമാർ ജി, സബ് ഇൻസ്‌പെക്ടർ പി രാജേഷ്, ഗ്രേഡ് എഎസ്‌ഐമാരായ റഹീം, ശ്രീകുമാർ ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.