2016 മുതൽ സിപിഐഎം സ്ഥാനാർഥി ഡി.കെ. മുരളിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഡി.കെ. മുരളി കോണ്‍ഗ്രസിലെ ടി. ശരത്ചന്ദ്രപ്രസാദിനെ 9596 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഇത്തവണയും വാമനപുരത്തിനു വേണ്ടി മത്സരിക്കുന്നത് ഡികെ മുരളി തന്നെയാണ്.ഇതിനോടകം തന്നെ മുരളി തന്റെ മണ്ഡലത്തിൽ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു.
വാമനപുരത്ത് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ആനാട് ജയൻ എന്നാണ് സൂചന. മണ്ഡലത്തില്‍ പ്രാദേശിക ബന്ധങ്ങളുള്ള, കെപിസിസി നിര്‍വാഹകസമിതി അംഗമാണ് ജയൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വർഷങ്ങളായുണ്ടായിരുന്ന എൽഡിഎഫ് വിജയത്തെ യുഡിഎഫ് സ്‌ഥാനാർത്ഥിയായി മത്സരിച്ച അടൂർ പ്രകാശ് തകർത്തിരുന്നു. അദ്ദേത്തിനു വാമനപുരത്ത് 10,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വാമനപുരത്ത് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഈ പ്രതീക്ഷകൽ തന്നെയാണ് ആനാട് ജയനെ ഇറക്കി വാമനപുരം തിരികെ പിടിക്കാൻ കോൺഗ്രസ് മോഹിക്കുന്നത്. ശക്തമായ പോരാട്ടമായിരിക്കും ഇത്തവണ വാമനപുരത്ത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.