നെടുമങ്ങാട് : മദ്റസകൾ ഉൾപ്പെടെ മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും അനുമതി നൽകുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാർ പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനത്തെ മുസ്ലിം ജമാഅത്ത് കോ-ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്വാഗതം ചെയ്തു.
നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായിരുന്നു. ഇതു മാറ്റി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡൻറ് പുലിപ്പാറ യൂസഫ് സംസാരിച്ചു .സംസ്ഥാന വൈസ് പ്രസിഡൻറ് മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷനായി ,ജനറൽ സെക്രട്ടറി കല്ലറ ഷൗക്ക്, ഭാരവാഹികളായ സലിം നെടുമങ്ങാട് ,പോങ്ങുമ്മൂട് റാഫി ,മണക്കാട് സലാം ,വിഴിഞ്ഞം റഫീഖ് ,ഷാനവാസ് അൽ അമാനത്ത് ,അഴീക്കോട് ഷമീർ ,അൻവർ സഹദ് ,മൺവിള മുഹമ്മദ് എന്നിവർ സംസാരിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.