ആധാര്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാകാര്യങ്ങള്‍ക്കും നേരിട്ട് സുപ്രീംകോടതിയിലേക്ക് വരേണ്ടതില്ലെന്നായിരുന്നു പരാമര്‍ശം.
ബിജെപി നേതാവ് അശ്വിനി ഉപധ്യായ് ആണ് ഹര്‍ജിക്കാരി. വ്യാജവാര്‍ത്തകളും പെയ്ഡ് വാര്‍ത്തകളും തടയാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം എന്നതാണ് ഇവരുടെ ആവശ്യം. മദ്രാസ് ഹൈക്കോടതിയിലാണ് വിഷയമുള്ളത്. നിങ്ങള്‍ അങ്ങോട്ട് പോകൂ, ഇതായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
സെപ്റ്റംബര്‍ 30ന് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ്കമ്മീഷന്, പ്രസ് കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. വ്യാജ അക്കൗണ്ടുകള്‍ നിരോധിക്കാനും ഹര്‍ജി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആധാര്‍ നിയന്ത്രിക്കുന്ന യുഐഡിഎഐ നിലപാട് വ്യക്തമാക്കിയതാണ്. പുതിയ നിയമം നിര്‍മ്മിക്കാതെ ആധാര്‍ - സോഷ്യല്‍ മീഡിയ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന് ആധാര്‍ സമിതി അറിയിച്ചു.
തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ കഴിയുക എന്നതാണ് ഐടി മന്ത്രാലയം നല്കിയ മറുപടി. ഇതേ കാര്യം ആവശ്യപ്പെട്ട് മദ്രാസ്, ബോംബേ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നാല് കേസുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം ഒരുമിച്ച് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കമ്പനി ഫേസ്ബുക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അവസരത്തിലാണ് കേന്ദ്രവും യുഐഡിഎഐയും നിലപാടുകള്‍ അറിയിച്ചത്.
ബിജെപി നേതാവ് അശ്വിനി ഉപധ്യായ് ആണ് ഹര്‍ജിക്കാരി. വ്യാജവാര്‍ത്തകളും പെയ്ഡ് വാര്‍ത്തകളും തടയാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം എന്നതാണ് ഇവരുടെ ആവശ്യം. മദ്രാസ് ഹൈക്കോടതിയിലാണ് വിഷയമുള്ളത്. നിങ്ങള്‍ അങ്ങോട്ട് പോകൂ, ഇതായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
സെപ്റ്റംബര്‍ 30ന് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ്കമ്മീഷന്, പ്രസ് കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. വ്യാജ അക്കൗണ്ടുകള്‍ നിരോധിക്കാനും ഹര്‍ജി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആധാര്‍ നിയന്ത്രിക്കുന്ന യുഐഡിഎഐ നിലപാട് വ്യക്തമാക്കിയതാണ്. പുതിയ നിയമം നിര്‍മ്മിക്കാതെ ആധാര്‍ - സോഷ്യല്‍ മീഡിയ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന് ആധാര്‍ സമിതി അറിയിച്ചു.
തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ കഴിയുക എന്നതാണ് ഐടി മന്ത്രാലയം നല്കിയ മറുപടി. ഇതേ കാര്യം ആവശ്യപ്പെട്ട് മദ്രാസ്, ബോംബേ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നാല് കേസുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം ഒരുമിച്ച് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കമ്പനി ഫേസ്ബുക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അവസരത്തിലാണ് കേന്ദ്രവും യുഐഡിഎഐയും നിലപാടുകള്‍ അറിയിച്ചത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.