ആര്യനാട്: രണ്ടുവയസ്സുകാരി മകളുമായി മാതാവു കരമനയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൊളിക്കോട് തേവൻപാറ തടത്തരികത്തുവീട്ടിൽ ഷൈജു(32)വിനെയാണ് ആര്യനാട് പൊലീസ് ഓയൂരിൽ നിന്നു പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടിനു രാവിലെ 11.30 നാണു മരങ്ങാട് കത്തിയ്ക്കാംപാറ കാവുംമൂലവീട്ടിൽ ശീതൾ(22), മകൾ നിയ(രണ്ട്) യുമായി എലിയാവൂർ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയത്.
husband arrested for killing mother
ഇതിനു തൊട്ടുമുമ്പു ശീതൾ ഷൈജുവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ കൊണ്ട് ഇനി ശല്യമുണ്ടാകില്ലെന്ന് അവസാന വിളിയിൽ ശീതൾ ഭർത്താവിനെ അറിയിച്ചിട്ടും ഇൗ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ പോലും ഷൈജു കൂട്ടാക്കിയില്ലെന്നു എസ്ഐ. വി.എസ്. അജീഷ് പറഞ്ഞു. ഇവർ തമ്മിൽ കുടുംബകോടതിയിൽ കേസ് നടക്കുകയാണെന്നും, ഷൈജുവിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്നും പൊലീസ് അറിയിച്ചു.
ഭർത്താവുമായി പിണങ്ങി വലിയകലുങ്കിൽ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുന്നതിനിടെയാണു ശീതൾ കുഞ്ഞുമായി ജീവനൊടുക്കിയത്. ഉഴമലയ്ക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആർ.സുജാതയുടെ മകളാണു ശീതൾ. മകളുടെ മരണത്തിൽ സുജാതയും ഷൈജുവിനെതിരെ മൊഴി നൽകിയിട്ടുണ്ട്.
ആറ്റിൽ ചാടിയതിന് അടുത്തദിവസം വൈകിട്ടാണ് അരകിലോമീറ്റർ അകലെ നിന്നു ശീതളിന്റെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്സും സ്കൂബ ടീമും ചേർന്നു മുങ്ങിയെടുത്തത്. ആറാം ദിനത്തിലാണു ജീർണിച്ചനിലയിൽ നിയയുടെ മൃതദേഹം കിട്ടിയത്. സിഐ. ബി.അനിൽ കുമാർ, എസ്ഐ. വി.എസ്. അജീഷ്, ജൂനിയർ എസ്ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത ഷൈജുവിനെ കോടതിയിൽ ഹാജരാക്കി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.