നെടുമങ്ങാട്: പുലർച്ചെ വീട്ടുവളപ്പിലെ കിണറ്റിൽ മുള്ളൻപന്നിയെ കണ്ടു വീട്ടമ്മയും വീട്ടുകാരും ഭീതിയിലായി. അരുവിക്കര കലമാനൂർ ഉത്രത്തിൽ വി.ഷാജികുമാറിന്റെ കിണറ്റിലാണു മുള്ളൻ പന്നി അകപ്പെട്ടത്. സമീപത്തു വനപ്രദേശമില്ലാത്തതിനാൽ മുള്ളൻപന്നിയെ കണ്ടത് അദ്ഭുതമായി.
അരുവിക്കര പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വനം വകുപ്പിനെയും. വിതുര ഫോറസ്റ്റ് ഓഫിസിലെ ഡപ്യൂട്ടി റേഞ്ചർ എസ്.ദേവലൈസിഫ് സഹപ്രവർത്തകരായ മോഹൻ, സജീവ് എന്നിവരോടൊപ്പം ഉച്ചയോടെ എത്തി പ്രത്യേക തരം ഇരുമ്പുകൂട് കയറിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി മുള്ളൻ പന്നിയെ കുടുക്കി നാട്ടുകാരുടെ സഹായത്തോടെ പുറത്തേക്ക് എടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.