പാലോട്: പഞ്ചായത്തുകളിൽ നടക്കുന്ന ടാങ്കർ ലോറികളിലെ കുടിവെള്ളവിതരണം വേനൽമഴ പോലെ പ്രഹസനമായി എപ്പോ വരുമെന്നോ എവിടെ വരുമെന്നോ ആർക്കും നിശ്ചയമില്ല. വന്നാൽ വന്നു. അത്രതന്നെ നാട്ടുകാർ പറയുന്നു. മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയായി ജനം. ജനരോഷം തണുപ്പിക്കാൻ വേണ്ടി ചടങ്ങുപോലെയാണു ജലവിതരണം നടത്തുന്നത്. ഒരു വില്ലേജിൽ ഒരു ലോറിയാണ് വിതരണം നടത്തുന്നത്.
പ്രധാന റോഡിലൂടെ മാത്രം സഞ്ചരിച്ചു കുറേ പ്രദേശങ്ങളിൽ വെള്ളം വിതരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതായും നാട്ടുകാർ പറയുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശങ്ങളിലോ ഇടറോഡുകളിലോ വെള്ളം വിതരണം നടത്തുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി മുൻഗണനാ ലിസ്റ്റ് തയാറാക്കി വിതരണം നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ജനത്തിന്റെ കുടിവെള്ളക്ഷാമത്തിന്റെ ദുരിതം ഇനിയും അധികൃതർ ഗൗരവമായി എടുത്തില്ല എന്നതാണു യാഥാർഥ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.