ആസ്പയർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് വെള്ളനാട് മുണ്ടേല സ്വദേശി സുനിൽ കുമാറിൽ നിന്നാണ് പണം തട്ടിയത്. വായ്പ ലഭിക്കാൻ ആദ്യം 10,000 രൂപ ആവശ്യപ്പെട്ടു. നൽകിയ അക്കൗണ്ടിലേക്ക് സുനിൽ കുമാർ പണം അയച്ചു. തുടർന്ന് ആവശ്യപ്പെട്ട 15,000 രൂപയും ജി.എസ്.ടി അടയ്ക്കുന്നതിന് ആവശ്യപ്പെട്ട 8568 രൂപയും സുനിൽ കുമാർ വീണ്ടും അയച്ചു നൽകി. ശേഷം ഫോൺ എടുക്കാതെയായതോടെ സുനിൽകുമാർ സൈബർ സെല്ലിനെ സമീപിച്ചത്. ഈ പരാതി ആര്യനാട് സ്റ്റേഷനിലേക്ക് കൈമാറി. സുനിൽ കുമാർ പണം അയച്ചത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടിൽ ആണെന്നും ഈ അക്കൗണ്ടിൽ നിന്ന് അനിലിന്റെയും റിഷാദിന്റേയും അക്കൗണ്ടുകളിൽ 10 ലക്ഷം രൂപ എത്തിയതായും കണ്ടെത്തി. ഇത് തട്ടിപ്പ് പണം ആണെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.