
കരകുളം: ജലജീവൻ മിഷനിലൂടെ നെടുമങ്ങാട് മണ്ഡലത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനായി 252 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി കേരള ജല അതോറിറ്റി നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കല്ലയം, മൈലാടുംപാറ,തണ്ണീർപൊയ്ക എന്നീ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ജലസംഭരണികളുടെയും പൈപ്പ് ലൈനിന്റെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ കൊടുക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 11,918 വീടുകളിൽ 11,418 എണ്ണത്തിനും കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. 500 ഓളം വീടുകളിലെ കുടിവെള്ള കണക്ഷൻ കൂടി സാധ്യമാക്കുന്നതോടെ സമ്പൂർണമായും ശുദ്ധജല ലഭ്യതയുണ്ടാവുന്ന പഞ്ചായത്തായി കരകുളം ഗ്രാമ പഞ്ചായത്ത് മാറുമെന്ന് മന്ത്രി പറഞ്ഞു.
.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.