
പൊന്മുടി: പൊന്മുടിയിൽ കാട്ടാനായിറങ്ങി. അഞ്ച് മണിയോടെയാണ് രണ്ട് കാട്ടാനകളിറങ്ങിയത്. റോഡിന് വശത്തായിയുള്ള വനത്തിനകത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. റോഡിലേക്ക് ഇറങ്ങി വരാതിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് രണ്ട് കാട്ടാനകള്‍ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ചുരം റോഡിലെ നാലാം വളവിൽ നിലയുറപ്പിച്ചത്. ഇതുവഴി വരികയായിരുന്ന സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പെത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും റോഡിന് വശത്തായി വനത്തിനകത്ത് ആനകൾ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
നിലവിൽ പൊന്മുടിയിൽ സഞ്ചാരികൾ കുറവാണ്. എങ്കിലും ആനകൾ റോഡിലേക്ക് ഇറങ്ങാതിരിക്കാനായി വനം വകുപ്പ് പട്ടയുൾപ്പെടെ നൽകിയിട്ടുണ്ട്. വനത്തിനുള്ളിലെ ചൂട് കാരണമാണ് കാട്ടാനകൾ കാട്ടിൽ നിന്നും ഇറങ്ങി വരുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
നിലവിൽ പൊന്മുടിയിൽ സഞ്ചാരികൾ കുറവാണ്. എങ്കിലും ആനകൾ റോഡിലേക്ക് ഇറങ്ങാതിരിക്കാനായി വനം വകുപ്പ് പട്ടയുൾപ്പെടെ നൽകിയിട്ടുണ്ട്. വനത്തിനുള്ളിലെ ചൂട് കാരണമാണ് കാട്ടാനകൾ കാട്ടിൽ നിന്നും ഇറങ്ങി വരുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.