


തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാനപാതയിലെ വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോമീറ്ററും പഴകുറ്റി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കച്ചേരി നടവഴി പതിനൊന്നാം കല്ല് വരെയുള്ള 1.740 കിലോമീറ്ററും ഉള്‍പ്പെടുന്ന 11.240 കിലോമീറ്റര്‍ ദൂരമാണ് നാലുവരിപാതയാക്കുന്നത്. 21 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് 15 മീറ്റര്‍ ടാറിംങ്ങും രണ്ട് മീറ്റര്‍ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 79.46 കോടി രൂപ ചെലവില്‍ ആദ്യ റീച്ചായ വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന് വരെ 3.9 കിലോമീറ്റര്‍ നീളുന്ന റോഡ് ടാറിംഗും, മേല്പാലവും ടെന്റര്‍ ചെയ്തു. ടെന്റര്‍ ഓപ്പണിംഗ് മാര്‍ച്ച് നാലിന് നടക്കും. 50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കരകുളം മേല്‍പാലത്തിന്റെ ടെന്റര്‍ ഓപ്പണിംഗ് മാര്‍ച്ച് മൂന്നിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
.png)
നാലുവരിപ്പാതയുടെ ഒന്നാം റീച്ചിന് 203.4 കോടിയും രണ്ടാം റീച്ചിന് 224.84 കോടിയും മൂന്നാം റീച്ചിന് 322.56 കോടി രൂപയും ഭൂമിയേറ്റെടുക്കലിന് മാത്രം ചെലവാകും. ഭൂമിയേറ്റെടുക്കലിന് ആകെ 752.8 കോടി രൂപയും സിവില്‍ വര്‍ക്കുകള്‍ക്ക് 312.46 കോടി രൂപയും മേല്‍പ്പാലവും മറ്റു ചെലവുകളും ഉള്‍പ്പെടെ 1065.9 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.