

ഇക്കഴിഞ്ഞ 2-ന് കൊഞ്ചിറയിലുള്ള സ്ഥാപനത്തിലെ ജോലിക്കാരനായ ആദിൽവർ ഹുസൈൻ രാത്രി 9 മണിയോടെ കട അടച്ച് വട്ടപ്പാറയിലുള്ള താമസസ്ഥലത്തേക്കു പോകുംവഴിയാണ് ആക്രമണമുണ്ടായത്. കടുവാക്കുഴി ജങ്‌ഷനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ മുഖമൂടി ധരിച്ചെത്തിയ പ്രതികൾ തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും കടയിലെ മറ്റു തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതി ജമീർ മുൻപ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

കൃത്യം നടത്തിയശേഷം ഒളിവിൽപ്പോയ പ്രതികളെ നിലമ്പൂരിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജു കുമാർ, വട്ടപ്പാറ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളുടെ പേരിൽ കവർച്ചക്കേസുകൾ ജില്ലയിലെ പല സ്റ്റേഷനുകളിലും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡു ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.