Recent-Post

ജീവൻ രക്ഷാ മരുന്നുകളില്ല; ആനാട് ഗ്രാമപഞ്ചായത്തിൽ കിടപ്പ് രോഗികൾ വലയുന്നു



നെടുമങ്ങാട്: ആവശ്യമായ ജീവൻ രക്ഷാ മരുന്നുകളോ ഇല്ലാതെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആരോപിച്ചു. 200 ഓളം കിടപ്പ് രോഗികളാണ് പഞ്ചായത്തിൽ ഉള്ളത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 10 ലക്ഷം രൂപ പാലിയേറ്റീവ് കെയറിനും 5 ലക്ഷം രൂപ മരുന്നു വാങ്ങുന്നതിനും ഒരുലക്ഷം രൂപ പ്രമേഹ രോഗികൾക്കും ഒന്നേകാൽ ലക്ഷം രൂപ വൃക്ക രോഗികൾക്കുമായി പ്രത്യേകം ഫണ്ട് വച്ചിരുന്നു. അതിനുപുറമേ 75 ലക്ഷം രൂപ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി പഞ്ചായത്ത് ഫണ്ട് പ്രത്യേകം മാറ്റിവെച്ചിരുന്നത്. ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും ഒരു ഫാർമസിസ്റ്റിന്റെയും ലാബ് ടെക്നീഷ്യന്റെയും സേവനം പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു.


ഇതുൾപ്പെടെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏഴ് ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. പക്ഷേ ഇപ്പോൾ സാധാരണക്കാരായ ആൾക്കാർ ആദ്യം ഓടിയെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാകുന്നില്ല എന്ന് വ്യാപക പരാതിയാണെന്നും ആനാട് സുരേഷ് ആരോപിച്ചു. കിടപ്പ് രോഗികളായ ആൾക്കാരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് പോലും കൊടുക്കാൻ മരുന്നില്ലാത്ത അവസ്ഥയിലാണ് കുടുംബാരോഗ്യം ഏറ്റവും പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ആനാട് പഞ്ചായത്ത് പ്രദേശത്തെ സാധാരണക്കാരായ രോഗികൾക്ക് അടിയന്തരമായി സൗകര്യം ഒരുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ആനാട് സുരേഷ് പറഞ്ഞു.


Post a Comment

0 Comments