
ചാത്തന്നൂർ: ചാത്തന്നൂരിലെയും മൈലക്കാട്ടെയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ഓണക്കാലത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


ഒരു കുഞ്ഞുമായി ഭാര്യയും ഭർത്താവും എന്ന് തോന്നിക്കുന്നവരാണ് പണയം വയ്ക്കാനെത്തിയത്. കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പണം ആവശ്യമാണെന്ന് പറഞ്ഞാണ് പണയം വച്ചത്.ജീവനക്കാർ തിരിച്ചറിയൽ രേഖ അവശ്യപ്പെട്ടപ്പോൾ കാറിലുണ്ടെന്നും എടുത്ത് നൽകാമെന്നും പറഞ്ഞു. പണം കൈപ്പറ്റി കാറിൽ നിന്ന് തിരിച്ചറിയൽ രേഖ നൽകാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.