പാലോട്: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ എർപ്പെട്ടിരുന്നയാൾ അറസ്റ്റിൽ. പാലോട് ആലംപാറ കാർഗിൽ ഷിബു എന്ന ഷിബു (40) വിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് കാർഗിൽ ഷിബു. കരുതൽതടങ്കലിൽആയിരുന്ന പ്രതി 2015 ൽ പുറത്തിറങ്ങിയിരുന്നു.
എന്നാൽ 2017 ലും 2021 ലും സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തിയതിനും 2018 ൽ പെരിങ്ങമ്മലയുള്ളയാളിനെ വാൾ കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിച്ച കേസിലും 2019 പാലോട് വിഡ്ഢിക്കാവ് എന്ന സ്ഥലത്തെ വീട്ടിൽ അതിക്രമിച്ച കയറി ഗ്രഹനാഥന് അടിച്ച് എല്ലൊടിച്ച കേസിലും 2023ൽ സ്വന്തം വസ്തുവിൽ നാടൻ ചാരായം വാറ്റി വലിയ ടാങ്കിൽ കുഴിച്ചിട്ട ശേഷം കച്ചവടം നടത്തിയ കേസിലും പ്രതിയാണ് ഇയ്യാളെന്നു പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമങ്ങാട് ഡിെൈവഎസ്പി ബൈജു കുമാറിന്റെ നിർദ്ദേശപ്രകാരം പാലോട് പോലീസ് ഇൻസ്പെക്ടർ പി ഷാജി മോൻ,സബ് ഇൻസ്പെക്ടർ എ നിസാറുദ്ദീൻ എഎസ്ഐ അൽഅമാൻ സിപിഒ മാരായ സുലൈമാൻ,അരുൺ എ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.