


ആനാട് വട്ടറത്തലയിൽ മുറുക്കാൻ കട നടത്തി വരുന്ന ബിനുകുമാറിനോട് പ്രതി ഷിജു തീപ്പെട്ടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് വരാഞ്ഞതിലുള്ള വിദ്വേഷത്തിലാണ് ഇയാൾ അക്രമം നടത്തിയത്. കടയിലുണ്ടായിരുന്ന സോഡാക്കുപ്പിയെടുത്ത് ബിനുവിന്റെ നെഞ്ചിലും തലയിലും ദേഹോപദ്രവം ഏൽപ്പിക്കുക yaa യിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഇയാൾക്കെതിരെ ഡിസെബിലിറ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് എസ് എച്ച് ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ് ഐമാരായ ശ്രീലാൽചന്ദ്ര ശേഖർ, സുജിത് മനോജ്, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.