


കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്ന് അഞ്ചോടെ കാസർഗോഡ് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10:55 ന് സെൻട്രൽ സ്റ്റേഷനിൽ എത്തി. വിവിധ സ്റ്റേഷനുകളിൽ സ്വീകരണം ഏറ്റുവാങ്ങി എത്തിയതിനാൽ ആണ് സാധാരണ നിശ്ചയിച്ചിട്ടുള്ള എട്ട് മണിക്കൂറിൽ നിന്ന് സമയം നീണ്ടത്.


രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ പതിവ് സർവീസ് ചൊവ്വാഴ്ച മുതലായിരിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആയിരിക്കും ആദ്യ സർവീസ്. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റുകൾ ഐആർസിടിസി ആപ്പ് വഴി ഓൺലൈനായോ സ്റ്റേഷനുകളിൽനിന്നോ റിസർവ് ചെയ്യാനാകും.
സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളിൽ ഒരുക്കിയത്.
കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ ഉൾപ്പെടെ രാജ്യത്ത് പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ഓൺലാനായി നിര്‍വഹിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി വി അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങിയവർ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വന്ദേഭാരത് സമയക്രമം
(ആലപ്പുഴ വഴി) രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05).
വന്ദേഭാരത് സമയക്രമം
(ആലപ്പുഴ വഴി) രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05).
വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.