
തിരുവനന്തപുരം: ദേശീയപാത 66 വികസനം 2024ൽ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ നിർമാണം അതിവേഗം മുന്നോട്ട്. നീലേശ്വരം ടൗൺ റെയിൽവേ മേൽപ്പാലം, ഇടപ്പള്ളി---- –വൈറ്റില– അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപ്പാത എന്നിങ്ങനെ അഞ്ച് റീച്ചുകൾ പൂർത്തിയായി. ബാക്കി 20 റീച്ചിന്റെയും പ്രവൃത്തി പുരോഗമിക്കുകയാണ്. തലശേരി – മാഹി ബൈപാസ് 94 ശതമാനമായി.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5519 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് നൽകി. കേരളത്തേക്കാൾ പലമടങ്ങ് ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയത്. പ്രവൃത്തികൾ അവലോകനം ചെയ്യാൻ പാർലമെന്ററി സമിതി 21 മുതൽ സന്ദർശനം നടത്തും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.