
കല്ലമ്പലം: വിവാഹമുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി. മകളുടെ വിവാഹത്തിനായി ആയിരങ്ങളെ വിളിച്ചു വരുത്തി തയ്യാറായി നിന്ന വധുവിന്റെ മാതാപിതാക്കള്‍ വിവരമറിഞ്ഞ് വിവാഹവേദിയില്‍ കുഴഞ്ഞു വീണു. കല്ലമ്പലത്താണ് സംഭവം. വിവാഹം മുടങ്ങിയതോടെ വരന്റെ വീട്ടുകാര്‍ രംഗത്തിറങ്ങിയെങ്കിലും മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വാക്കു തര്‍ക്കത്തില്‍ കാര്യങ്ങള്‍ ഒതുങ്ങി. വരന്റെ കൃത്യമായ ഇടപെടലും പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


വധു നാടുവിട്ട വിവരം അറിഞ്ഞ് വരന്റെ ബന്ധുക്കള്‍ രംഗത്തിറങ്ങി. വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയില്ല. ഇതിനിടെ വരനും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. വരന്റെ സമയോചിതമായ ഇടപെടല്‍ മൂലം വരന്റെ വീട്ടുകാര്‍ വാക്കു തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുകയും ചെയ്തു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പെണ്‍കുട്ടി ഒളിച്ചോടിയ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഏകദേശം 1200ഓളം പേര്‍ക്കുള്ള സദ്യയാണ് വിവാഹത്തിന് തയ്യാറാക്കിയിരുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.