
തിരുവനന്തപുരം: വിചാരണയിലിരിക്കുന്ന ബലാത്സംഗക്കേസിൽ കോടതി ശിക്ഷിക്കും മുമ്പ് അടിച്ചു പൊളിച്ചു ജീവിക്കാൻ 87 പവൻ കവർന്നയാൾ പിടിയിൽ. പത്താംകല്ല് സ്വദേശി ഷെഫീഖ് (34) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാൾക്കൊപ്പം സഹായിയായ സ്ത്രീയും പിടിയിലായി. 17 പവൻ വിറ്റു കിട്ടിയ തുകയിൽ അരലക്ഷത്തോളം രൂപ രണ്ടുദിവസം കൊണ്ട് പൊടിച്ചു തീർത്തുവെന്ന് പിടിയിലായ ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാക്കണ്ണാണ് 17 പവൻ വിൽക്കാൻ സഹായിച്ചത്. കിട്ടിയ അഞ്ച് ലക്ഷത്തിൽ രണ്ട് ലക്ഷം രൂപ ബീമാക്കണ്ണിനെ ഏൽപ്പിച്ചു. മൂന്ന് ലക്ഷം രൂപ ഷെഫീഖ് എടുത്തു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഷെഫീഖിനെ കസ്റ്റഡിയിൽ വാങ്ങുമെന്നു ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി വ്യക്തമാക്കി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.