
തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമ സേന. എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

വസ്തു നികുതിക്കൊപ്പം യൂസർ ഫീ ഇനത്തിലെ കുടിശികയും പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ വസ്തു നികുതിയിൽ തന്നെ യൂസർ ഫീ കുടിശികയും ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂസർ ഫീ നിർബന്ധമായി വാങ്ങിക്കുന്നതിനാണ് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാനത്തുടനീളം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാനും മാലിന്യ നിർമ്മാർജ്ജനം ശക്തമാക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഹരിത കർമ സേനയുടെ ഫീ വസ്തു നികുതിക്കൊപ്പം പിരിക്കുന്നത്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.