കണ്ണൂർ: വാഹന പരിശോധന നടത്തുകയായിരുന്ന ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെ 1000 കോടിക്ക് ഗുണ്ടാ പിരിവിവെന്ന് പറഞ്ഞ് അപമാനിച്ച അഞ്ചു പേർക്കെതിരെ കേസ്. രണ്ടു പേർ പിടിയിലായി. പാതിരിയാട് ചേരിക്കമ്പനിക്ക് സമീപത്തെ നബീൽ (26), മൊകേരിയിലെ സായൂജ്(26) എന്നിവരെയാണ് പിണറായി പോലീസ് പിടികൂടിയത്.
വാഹന പരിശോധന നടത്തുകയായിരുന്ന മട്ടന്നൂർ ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെയാണ് ഗുണ്ടാ പിരിവുകാർ എന്ന് വിളിച്ചത്. തുടർന്ന് എൻഫോഴ്സ്മെൻറ് സംഘം പിണറായി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് എഎം.വി.ഐ.സനലിൻ്റെ പരാതിയിൽ കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.