
പനവൂർ: പനവൂരിൽ ശൈശവ വിവാഹം നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പതിനാറു വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്തതിനാണ് പിതാവിനെ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് പനവൂര്‍ സ്വദേശികളായ അല്‍ അമീര്‍, അന്‍സര്‍ സാവത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരാണ്.

കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം. വീട്ടിൽപെൺകുട്ടിയുടെ വീട്ടിൽ വച്ച് അധികമാരും അറിയാതെ ബന്ധുക്കൾ മാത്രം പങ്കെടുത്താണ് വിവാഹം നടത്തിയത്. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് പീഡനക്കേസുകളില്‍ പ്രതിയായ അല്‍ അമീറാണ്. ഉസ്താദായ അന്‍സര്‍ സാവത്ത് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. പ്ലസ് ടുവിനു പഠിക്കുന്ന വിദ്യാർത്ഥിനി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നിർബന്ധിച്ചു വിവാഹം നടത്തിയതാണെന്നു കണ്ടെത്തിയത്.


കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം. വീട്ടിൽപെൺകുട്ടിയുടെ വീട്ടിൽ വച്ച് അധികമാരും അറിയാതെ ബന്ധുക്കൾ മാത്രം പങ്കെടുത്താണ് വിവാഹം നടത്തിയത്. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് പീഡനക്കേസുകളില്‍ പ്രതിയായ അല്‍ അമീറാണ്. ഉസ്താദായ അന്‍സര്‍ സാവത്ത് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. പ്ലസ് ടുവിനു പഠിക്കുന്ന വിദ്യാർത്ഥിനി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നിർബന്ധിച്ചു വിവാഹം നടത്തിയതാണെന്നു കണ്ടെത്തിയത്.
.png)

നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസന്വേഷണം. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവാഹത്തിനു എത്തിയ മുഴുവൻ പേർക്കുമെതിരെ കേസെടുക്കാനാണ് പോലീസ്റ്റിന്റെ തീരുമാനം. ബന്ധുക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നുമുള്ള നിഗമനത്തിലാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പീഡന കേസ് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണോ വിവാഹം നടത്തിയതെന്നും അന്വേഷിക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.