അരുവിക്കര: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. വിഡിയോ പ്രചരിപ്പിച്ച കാച്ചാണി വിളയിൽ വീട്ടിൽ വി. സന്തോഷ് (45), കാച്ചാണി അനന്തു ഭവനിൽ എസ്. ഉദയകുമാർ (56) എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ രണ്ടുപേരെയും കഴിഞ്ഞ ദിവസംതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ കരകുളം കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കരെ(48)യാണ് അരുവിക്കര പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ സാബു പണിക്കർ.


യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പീഡനം, ഐ.ടി ആക്ട് വകുപ്പുകൾ ചുമത്തി അരുവിക്കര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിവാഹിതനും പിതാവുമായ ഇയാൾ യുവതിയെ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ കൂട്ടിക്കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.