പ്രതികളെ പറ്റി അന്വേഷിച്ചു വന്ന പോലീസ് നെടുമങ്ങാട് ഭാഗത്തെ എല്ലാ കടകളിലും കയറി ആരെങ്കിലും ചില്ലറ നാണയങ്ങൾ മാറ്റിയെടുക്കാൻ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഇരിഞ്ചയം ഭാഗത്തെ ഒരു ബേക്കറി കടയിൽ തലമുടി നീട്ടി വളർത്തിയ ഒരു പയ്യൻ 1500 രൂപയുടെ ചില്ലറ നൽകി നോട്ട് വാങ്ങി പോയതായി പോലീസിന് വിവരം ലഭിച്ചു. എന്നാൽ കടക്കാരന് ചില്ലറ മാറിപ്പോയ പയ്യനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കടക്കാരൻ പറഞ്ഞ അടയാളങ്ങൾ വച്ച് പോലീസ് അന്വേഷണം നടത്തിവരവേ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലും നേമം, വട്ടിയൂർക്കാവ് എന്ന സ്റ്റേഷനുകളിൽ നിരവധി മോഷണം നടത്തിയ കുട്ടിയെ തലമുടി നീട്ടി വളർത്തിയ ഒരു പയ്യനോടൊപ്പം കാണാനിടയാവുകയും പോലീസിനെ കണ്ടപാടെ രണ്ടു കുട്ടികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് രണ്ടുപേരെയും ഓടിച്ചിട്ട് പിടിക്കുകയും ചെയ്തിരുന്നു. രണ്ടുപേരെയും ചോദ്യംചെയ്തതിൽ കഴിഞ്ഞ ഒരു മാസത്തിൽ നടന്ന മോഷണങ്ങൾക്കും തെളിവായി.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്ഐമാരായ ശ്രീനാഥ്, സൂര്യ കെ ആർ, റോജോ മോൻ, സീനിയർ പോലീസ് ഓഫീസർമാരായ രമേഷ് കുമാർ, അനൂപ്, സജു, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, അജിത്, ഉണ്ണികൃഷ്ണൻ, എഎസ്ഐ പ്രകാശ് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.