പാലക്കാട്: കേരളത്തിലെ നാലു പ്രധാന നഗരങ്ങളിൽ റെയിൽവേ ഗതാഗതത്തിന് സാധ്യതയേറുന്നു. അൻപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. റയിൽവേ ലഭ്യമല്ലാത്ത നഗരങ്ങളിലേക്കു പുതിയ ലൈൻ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബർ രണ്ടിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്കു നിർദേശം നൽകി.
കേരളത്തിൽ നിന്ന് നെടുമങ്ങാട്, കൊടുങ്ങല്ലൂർ, മലപ്പുറം, മഞ്ചേരി, എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.2024– 2025 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴിലാണ് സൗകര്യം ഉറപ്പുവരുത്തുക. രാജ്യം മുഴുവൻ അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ചുകിലോമീറ്ററിലധികം ദൂരത്താണെങ്കിൽ അവ പരിഗണിക്കപ്പെടും.
റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് കേരളത്തിലെ നാലു നഗരങ്ങളിലെ ജനസംഖ്യ ഇങ്ങനെയാണ്. നെടുമങ്ങാട് (60,161), കൊടുങ്ങല്ലൂർ (60,190), മലപ്പുറം (1,01,386), മഞ്ചേരി (97,102), സർവേ നടത്തി നിർത്തിവച്ച നിർദിഷ്ടതിരുവനന്തപുരം – പുനലൂർ, ഇടപ്പള്ളി – ഗുരുവായൂർ, നിലമ്പൂർ– ഫറോക്ക്, പാതകൾ പ്രാവർത്തികമാവുകയാണെങ്കിൽ കേരളത്തിലെ നാലു നഗരത്തിലേക്കും റെയിൽ സൗകര്യം ലഭ്യമാകും.
W
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.