പനവൂർ: ശരിയുത്തരം നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥിയുടെ കൈ അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ പ്രതിഷേധം. പനവൂർ കൗമുദി ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചത്.
കൈവിരലുകളിൽ ചോരപൊടിഞ്ഞ് വേദന അസഹ്യമായപ്പോൾ വിദ്യാര്‍ഥി പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. പ്രിൻസിപ്പൽ വിദ്യാര്‍ഥിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവമറിഞ്ഞ് എസ്എഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പൽ അധ്യാപകനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കി.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.