ജൽ ജീവൻ വാട്ടർ കണക്ഷൻ എടുക്കുന്നവർ 10% തുക മാത്രം നൽകിയാൽ മതി എന്ന കേന്ദ്ര സർക്കാർ ഓർഡർ നിലനിൽക്കെ ഒരാളിൽ നിന്നും 4000 രൂപ വിഹിതം വാങ്ങുന്ന കരകുളം പഞ്ചായത്തിന്റെ പിടിച്ചുപറി അവസാനിപ്പിക്കണമെന്നും ഇതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ബിജെപി പൊതു ജനങ്ങളിലൂടെ സമരമാർഗ്ഗങ്ങളിലേക്ക് കടക്കുമെന്നും അറിയിച്ചു. ജൽ മിഷനെ കുറിച്ചുള്ള വിവരാവകാര രേഖകൾ കൃത്യമായി തരാത്തതിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ബിജെപി കരകുളം ഏര്യ കമ്മിറ്റി ജന: സെക്രട്ടറി ശരത്, എസ്സി മോർച്ച ജില്ലാ സെക്രട്ടറി നിശാന്ത് വഴയില, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് ഏണിക്കര, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ്, മഹിളാ മോർച്ച മണ്ഡലം ട്രഷറർ മാധുരി വിജയൻ, കരകുളം ഏര്യാ കമ്മിറ്റി സെക്രട്ടറി രഞ്ചുകുമാർ, യുവമോർച്ച കരകുളം ഏര്യാ ജന:സെക്രട്ടറി സുജിത്ത്, ഏര്യാ കമ്മിറ്റി അംഗം ദിലീപ് കുമാർ എന്നിവർ ചേർന്നാണ് സെക്രട്ടറിയെ കണ്ടത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.